ചിലര്‍
അങ്ങനെയാണ്.
ദു:ഖം വരുമ്പോള്‍
സത്രമാക്കി കളയും നമ്മെ .
നിശ്വാസകാറ്റിനാല്‍
പുളകിതരാവും അവര്‍ .
സഹായവും തോളിലേറ്റി
സഞ്ചരിക്കും വിദൂരതയിലേക്ക്...
സത്രം അടഞ്ഞുകിടക്കുന്നതും ,
വിങ്ങുന്നതും അവര്‍ സന്തോഷിക്കുമ്പോഴാണ്.
ഇപ്പോള്‍ ഒരു മുട്ട് കേള്‍ക്കുന്നുണ്ടോ
വാതില്ക്കല് ?
ഉറപ്പിക്കാം ,
ദു:ഖം ആരെയോ അതിന്റെ ചുടുവിരല്‍ കൊണ്ട്
തൊട്ടിരിക്കാം....
*****************
മലയാളകവിതയില്‍ പ്രസിദ്ധീകരിച്ചത്
November 27, 2010
November 18, 2010
ഭൂമിയിലേയും, കാറ്റിലേയും തന്ത്രികള്‍
(Courtesy :Google )
ഭൂമിയിലേയും, കാറ്റിലേയും തന്ത്രികള്‍
മരത്തെ തലോടി മടങ്ങുന്ന
നദിതന്‍ തന്ത്രികളും ചേര്‍ന്നലവിടം
മാധുര്യത്തിന് സംഗീത സദസ്സ് .
പ്രണയോന്മാദത്തില് , അലഞ്ഞവര്‍ക്കല്ലോ
നദിക്ക് മീതെ നില്ക്കും സംഗീതം .
അവനെ മൂടുന്നുവോ വാടിയ പൂക്കള്‍ ,
മുടിയാകെ ഇരുണ്ട ഇലകളും .
സംഗീതത്തിന് ചായ്വിന്റെ തലപ്പിലേക്ക്
എല്ലാമൊഴുകുന്നു മൃദുവായ് ...
സംഗീതോപകരണത്തിന് മീതെയെന്തിനോ -
വേണ്ടി പരതുന്നൂ വിരലുകള്‍ ....
ഭൂമിയിലേയും, കാറ്റിലേയും തന്ത്രികള്‍
മരത്തെ തലോടി മടങ്ങുന്ന
നദിതന്‍ തന്ത്രികളും ചേര്‍ന്നലവിടം
മാധുര്യത്തിന് സംഗീത സദസ്സ് .
പ്രണയോന്മാദത്തില് , അലഞ്ഞവര്‍ക്കല്ലോ
നദിക്ക് മീതെ നില്ക്കും സംഗീതം .
അവനെ മൂടുന്നുവോ വാടിയ പൂക്കള്‍ ,
മുടിയാകെ ഇരുണ്ട ഇലകളും .
സംഗീതത്തിന് ചായ്വിന്റെ തലപ്പിലേക്ക്
എല്ലാമൊഴുകുന്നു മൃദുവായ് ...
സംഗീതോപകരണത്തിന് മീതെയെന്തിനോ -
വേണ്ടി പരതുന്നൂ വിരലുകള്‍ ....
November 14, 2010
സിഗരറ്റ്
സിഗരറ്റ്
ഒരു പ്രതീകം .
വലിക്കുന്നവന്
വിഡ്ഢിയല്ല.
വലി കഴിഞ്ഞ്
ചെരിപ്പിനാല്‍
മെതിക്കപ്പെടുന്നവന്‍
പിന്നെയാര്?
ഒരു പ്രതീകം .
വലിക്കുന്നവന്
വിഡ്ഢിയല്ല.
വലി കഴിഞ്ഞ്
ചെരിപ്പിനാല്‍
മെതിക്കപ്പെടുന്നവന്‍
പിന്നെയാര്?
November 8, 2010
October 11, 2010
August 30, 2010
August 20, 2010
സ്വര്‍ഗത്തിലേക്ക് വീണ്ടും
(Courtesy : Google)
സ്വര്‍ഗത്തിലേക്ക് ഒരിക്കല്‍
കൂടെ മടങ്ങവേണം ,
പുലരി ചുംബിച്ച് അലിയിച്ച
മഞ്ഞിന്റെ കൈയോട് കൈചേര്‍ത്ത് .
സ്വര്‍ഗത്തിലേക്ക് തിരിക്കവേണം
വീണ്ടുമെനിക്ക് ,
മലഞ്ചരിവില്‍ തത്തികളിച്ച
മേഘമുദ്രയും നമ്മള് രണ്ടും ചേര്‍ന്ന് .
സ്വര്‍ഗത്തിലേക്ക് മടങ്ങണം വീണ്ടുമെനിക്ക്...
ഈ മനോഹര ജീവിത അവസാനയാത്രയില്‍
തിരികെപോയി ചൊല്ലും ഞാന്‍ :
''എത്ര സുരഭിലമായിരുന്നതെന്നോ.''
സ്വര്‍ഗത്തിലേക്ക് ഒരിക്കല്‍
കൂടെ മടങ്ങവേണം ,
പുലരി ചുംബിച്ച് അലിയിച്ച
മഞ്ഞിന്റെ കൈയോട് കൈചേര്‍ത്ത് .
സ്വര്‍ഗത്തിലേക്ക് തിരിക്കവേണം
വീണ്ടുമെനിക്ക് ,
മലഞ്ചരിവില്‍ തത്തികളിച്ച
മേഘമുദ്രയും നമ്മള് രണ്ടും ചേര്‍ന്ന് .
സ്വര്‍ഗത്തിലേക്ക് മടങ്ങണം വീണ്ടുമെനിക്ക്...
ഈ മനോഹര ജീവിത അവസാനയാത്രയില്‍
തിരികെപോയി ചൊല്ലും ഞാന്‍ :
''എത്ര സുരഭിലമായിരുന്നതെന്നോ.''
August 5, 2010
നിന്നോട് , ചിലത്...
നിന്നോട് ചോദിക്കാതെ-
യാണു ഞാന്‍ പ്രണയിച്ചത്.
പറയാതെയാണു നീ
പടിയിറങ്ങിപോയതും...
(കടപ്പാട് :ഗൂഗിള്‍ ഒണ്ടിക്കാവ്)
നിന്നെ കാത്തു ഞാന്‍ നിന്ന
ഒണ്ടിക്കാവിലെ ആല് മരം
വിരഹത്തിന്റെ മന്ദിപ്പില്‍
പെയ്തലക്കുന്നു...
ആലിലകളില്‍ കാറ്റ്
ശോകഗാനത്തിന്
ഇടക്ക വായിക്കുന്നു...
നീ അന്നെനിക്കായ് ചൊല്ലിയ
കവിതയും ,
ഒണ്ടിക്കാവും
ഓര്മ്മകല്ലുകള്ക്കു കീഴെ
ഞെരുങ്ങുന്ന നേരം
മനസൊരു പാഴ്മരുഭൂമിയാകുന്നു.
ഇവിടെയോ ,യിനിയൊരു പ്രണയം
പൂക്കില്ലൊരുനാളും .
പ്രതീക്ഷയുടെ പുല്ലണിഞ്ഞ പാത
കരിഞ്ഞ് മണ്‍പലകയോട്
ചേര്‍ന്നിരിക്കുന്നു.
കണ്ണുനീരിന്റെ ഒഴുക്കില്‍
വളക്കൂറു് ഒലിച്ചു പോയെ--
ങ്ങോ മറഞ്ഞു.
കാറ്റിലാടുന്നൊരുണക്ക ചില്ല-
മാത്രമവശേഷിക്കുന്നിപ്പോഴും...
ഏകാന്തതയുടെ വാത്മീകത്തിലുള്‍-
വലിഞ്ഞ്
കവിതയെ ഭാണ്ഡത്തിലാക്കി
ഒണ്ടിക്കാവിലെമണ്ണില്‍
നിന്റെ പാദമുദ്ര പതിഞ്ഞിടത്ത്
മുഖം ചായ്ച് ഞാനൊന്നു-
റങ്ങട്ടേ.......?
സഖീ ,
ആകെ ഞാനോ തളര്‍ന്നിരിക്കുന്നു.....
(കടപ്പാട് :ഗൂഗിള്‍ )
യാണു ഞാന്‍ പ്രണയിച്ചത്.
പറയാതെയാണു നീ
പടിയിറങ്ങിപോയതും...
(കടപ്പാട് :ഗൂഗിള്‍ ഒണ്ടിക്കാവ്)
നിന്നെ കാത്തു ഞാന്‍ നിന്ന
ഒണ്ടിക്കാവിലെ ആല് മരം
വിരഹത്തിന്റെ മന്ദിപ്പില്‍
പെയ്തലക്കുന്നു...
ആലിലകളില്‍ കാറ്റ്
ശോകഗാനത്തിന്
ഇടക്ക വായിക്കുന്നു...
നീ അന്നെനിക്കായ് ചൊല്ലിയ
കവിതയും ,
ഒണ്ടിക്കാവും
ഓര്മ്മകല്ലുകള്ക്കു കീഴെ
ഞെരുങ്ങുന്ന നേരം
മനസൊരു പാഴ്മരുഭൂമിയാകുന്നു.
ഇവിടെയോ ,യിനിയൊരു പ്രണയം
പൂക്കില്ലൊരുനാളും .
പ്രതീക്ഷയുടെ പുല്ലണിഞ്ഞ പാത
കരിഞ്ഞ് മണ്‍പലകയോട്
ചേര്‍ന്നിരിക്കുന്നു.
കണ്ണുനീരിന്റെ ഒഴുക്കില്‍
വളക്കൂറു് ഒലിച്ചു പോയെ--
ങ്ങോ മറഞ്ഞു.
കാറ്റിലാടുന്നൊരുണക്ക ചില്ല-
മാത്രമവശേഷിക്കുന്നിപ്പോഴും...
ഏകാന്തതയുടെ വാത്മീകത്തിലുള്‍-
വലിഞ്ഞ്
കവിതയെ ഭാണ്ഡത്തിലാക്കി
ഒണ്ടിക്കാവിലെമണ്ണില്‍
നിന്റെ പാദമുദ്ര പതിഞ്ഞിടത്ത്
മുഖം ചായ്ച് ഞാനൊന്നു-
റങ്ങട്ടേ.......?
സഖീ ,
ആകെ ഞാനോ തളര്‍ന്നിരിക്കുന്നു.....
(കടപ്പാട് :ഗൂഗിള്‍ )
July 13, 2010
June 20, 2010
April 13, 2010
മൃത്യുവിന്റെ സൌന്ദര്യം
ഖലീല്‍ ജിബ്രാന്
(Picture courtesy : Google)
ഞാനൊന്നുറങ്ങട്ടെ ,
പ്രേമ ലഹരിയിലാണെന്
ആത്മാവ്.
ഞാനൊന്നു വിശ്രമിക്കട്ടെ,
ദാനം കിട്ടിയ ദിനരാത്രങ്ങളിലാ-
ണെന്റെ ചേതന.
സാമ്പ്രാണിതിരി പുകക്കുക
കിടക്കക്ക്ചുറ്റും,മെഴുകുതിരികള്‍
കത്തിച്ചു വെച്ചാലും !
വിതറുക മുല്ലയുടേയും , റോസയുടേയും
ഇതളുകളാലെന്റെ ഗാത്രത്തിലുടനീളം
സുഗന്ധതൈലത്താല്‍
കോതിയൊതുക്കുകയെന്‍ തലമുടി
വാസനതൈലം തൂവുക
കാലടികളില്‍.
മൃത്യുവതിന്റെ കരങ്ങളിലെഴുതിയത്
എന്റെ തിരുനെറ്റിയില്‍ വായിച്ചാലും !
നിദ്രയുടെ വിശുദ്ധകരങ്ങളില്‍
ഞാനൊന്നു മയങ്ങട്ടെ
തുറന്ന മിഴികളാകമാനം
തളര്‍ന്നിരിക്കുന്നു
വെള്ളി തന്ത്രി കെട്ടിയ
പൊന്‍വീണമീട്ടി സാന്ത്വനമേ-
കീടേണമെന്റെ പ്രാണന്.
വരളുന്ന ഹൃദയത്തിന് ചുറ്റും
മൂടുപടം നെയ്യുക പൊന്‍വീണയാല്‍ !
പ്രത്യാശയുടെ ഉദയമെന്‍
കണ്ണുകളില്‍ ദര്‍ശിച്ച്
കഴിഞ്ഞ കാലത്തെ കുറിച്ച്
നിങ്ങള്‍ പാടുവിന്‍...
ഹൃദയവശിഷ്ടങ്ങള്ക്ക് മീതെ
നിലകൊള്ളുന്നൊരു മാന്ത്രികപൊരു-
ളൊരു മൃദു മഞ്ചം .
പ്രിയസ്നേഹിതരേ ,
കണ്ണീര് തുടക്കുവിന്‍
പൂക്കളെപോല്‍ തലകള്‍
ഉയര്‍ത്തുവിന്‍
ഉദയത്തെ വരവേല്ക്കുവാന്
ശിരോലങ്കാരമുയര്‍ത്തിപിടിച്ചാലും.
കാണുക പ്രകാശസ്തൂപമാം
മരണമെന്ന വധുവിനെ
അനന്തതക്കുമെന്റെ കിടക്കയ്ക്കു-
മിടയില്‍ നിലയുറപ്പിച്ചത് .
വെള്ള ചിറകടി മര്‍മ്മരത്താലെന്നെ-
യവള് മാടി വിളിക്കുന്നത്
ശ്വാസമടക്കി നിങ്ങള്‍ കേട്ടാലും !
വേര്‍പാടിനെ ക്ഷണിക്കാ-
നടുത്തു വന്നു കൊള്ളണം
പുഞ്ചിരിയുതിര്‍ക്കുന്ന അധരങ്ങനളാ-
ലെന്റെകണ്ണുകള്‍ സ്പര്‍ശിച്ചീടേണം.
കുട്ടികള്തന് മൃദു റോസാവിരലുകളാ-
ലെന്റെ കരംഗ്രഹിച്ചോട്ടെ.
വൃദ്ധര്‍തന്‍ ഞരമ്പെഴും കൈകളെന്റെ
തിരുനെറ്റിയില്‍ വെച്ചനുഗ്രഹിച്ചീടേണം .
കന്യകമാര്‍ ദൈവത്തിന്റെ നിഴല്‍
അരികില്‍ വന്നെന്
കണ്ണില്‍ ദര്‍ശിച്ചിടും നേരം
എന്റെ ശ്വാസത്തിനൊപ്പമൊഴുകി
നീങ്ങുടുമവന്റെ മാറ്റൊലി
കേള്‍ക്കുമാറാകേണം .
2.ആരോഹണം
ഒരു കുന്നിന്റെ കൊടുമുടി കടന്നു ഞാന്‍ ,
അതിര്‍വരമ്പുകളില്ലാത്ത സ്വാതന്ത്ര്യവും
നീലനക്ഷത്രഖചിതമായ ആകാശത്തില്‍
ഉയര്‍ന്നു പറക്കുകാണെന്‍ആത്മാവ് .
ദൂരെയാണു് കൂട്ടരെ ,
അതിവിദൂരതയിലാണു് ഞാന്‍ .
മേഘങ്ങള്‍ കുന്നുകളെയെന്‍
കണ്ണില്‍ നിന്നും മറച്ചു പിടിക്കുന്നു .
നിശബ്ധവാരിധിയാല്‍ താഴ്വരകളാ -
കമാനം നിറഞ്ഞു തുളുമ്പിയല്ലോ...
വീടുകളും ,വീഥികളും
വിസ്മൃതിയുടെ കരങ്ങള്‍
വിഴുങ്ങും നേരം
വെളുത്ത ശൂന്യതക്കപ്പുറം
വയലുകളും ,പുല്‍ക്കാടുകളും
മറഞ്ഞ് പോകുന്നു.
വസന്തമേഘങ്ങള്‍പോലെയും
മെഴുകുതിരിശോഭപോല്‍മഞ്ഞയായും ,
അസ്തമയസൂര്യന്റെചുവന്നവെളിച്ചം -
പോലെയും കാണുന്നത് .
നീരൊഴുക്കുകള്‍തന്‍ സങ്കീര്‍ത്തനങ്ങളും,
തിരമാലയുടെ ഗീതങ്ങളും
അലയടിക്കുന്നു .
ജനകൂട്ടത്തിന്റെ മാറ്റൊലി
നിശബ്ദതയിലേക്ക് ലയിച്ചു ചേര്‍ന്നു
അനശ്വരസംഗീതം
ശൂന്യതയെന്ന് ഞാന്‍ ശ്രവിക്കേ ,
സ്വരചേര്‍ച്ചയിലല്ലോ
പ്രാണന്റെമോഹങ്ങള്‍ .
3. അവശിഷ്ടങ്ങള്‍
മോചിപ്പിക്കുകയെന്നെ
ശ്വേത വസ്ത്രത്തിന്റെ മൂടുപടത്തില്‍ നിന്നും .
പുതപ്പിക്കുക റോസയുടെയും ,
ലില്ലിയുടേയും ഇതളുകളാല്‍ !
ദന്തനിര്‍മ്മിത ഖബറില്‍നിന്ന്
ശരീരമെടുത്താലും
ശയിക്കട്ടെയത് ഓറഞ്ചുതോടിനാല്‍
തീര്‍ത്ത തലയിണയില്‍ .
എന്നെയോര്‍ത്തു കരയരുതാരും ,
മെന്നാലോയൌവനോഷ്മള
ഗീതങ്ങളാലപിച്ചാലും !
കണ്ണീര്‍പൊഴിക്കരുതെന്നില്‍
എന്നാലോ ,വീഞ്ഞുയന്ത്രത്തേയും
കൊയ്ത്തിനേയുംപറ്റി പാടുക .
മരണവേദനയാല്‍
പശ്ചാത്തപിക്കരുത്
എന്നാലോ ,വരക്കുക
സന്തോഷ്മള ചിത്രങ്ങളെന്റെ
മുഖത്ത് നിങ്ങളുടെ വിരലുകളാല്‍ !
ദുആ-മന്ത്രോച്ചാരണങ്ങളാല്
കാറ്റിന്റെ പ്രശാന്തത ഭഞ്ജിക്കരുത് .
എന്നാലോ,യെന്നെ ഹ്ര്യദയത്തിലേറ്റി
നിത്യജീവന്റെ ഗീതങ്ങളാലപിക്കൂ...
വിലപിക്കരുത് കറുത്തവസ്ത്ര-
മണിഞ്ഞെന്നെയോര്‍ത്ത് .
എന്നാലോ ,വര്‍ണ്ണവേഷമണി-
ഞെന്നില്‍ഘോഷിച്ചാലും !
നിങ്ങളുടെ ഹ്ര്യദയങ്ങളില്‍
നെടുവീര്‍പ്പുകളരുതെന്റെ
വേര്‍പാട് ഓര്‍ത്ത്..
കണ്ണുകളടച്ച് നിങ്ങള്‍
നിത്യതയെന്റെ കണ്ണില്‍
ദര്‍ശിച്ചാലും
സൌഹ്ര്യദ ചുമലുകളെന്നെ
വഹിച്ചീടേണം
മന്ദം നടക്കവേണം
വന്യമായ കാട്ടിലേക്ക്....
ഇലക്കൂട്ടങ്ങള്‍ക്ക് മീതെ
വെച്ചാലുമെന്നെ .
മുല്ലയുടേയും ,ലില്ലിയുടേയും
വിത്തുകള്‍ കൂട്ടി കുഴച്ച
മൃദു മണ്‍തരികളാലെന്നെ മൂടണം .
അവയെന്നില്‍ വളര്‍ന്നു പന്തലിച്ചിടും കാലം
വന്നണയുന്ന വഴിയാത്രികരെന്റെ
ഹൃദയസുഗന്ധം ശ്വസിച്ചു കൊള്കട്ടെ
ഇളംകാറ്റില്‍ പോകും പായ്കപ്പല്‍
യാത്രികനത് ആശ്വാസവുമേകിടട്ടെ .
വിട്ടകലുകയെന്നെ , വിട്ടകലുക കൂട്ടരെ
നിശബ്ദകാലടികളാല്‍ !
വന്യമായ താഴ്വരയിലൂടെ
നിശബ്ദമായി സഞ്ചരിച്ചാലും !
ദൈവത്തിലേക്കെന്നെ
പറഞ്ഞയച്ച്
ബദാം മരത്തിന്റേയും ,ആപ്പിള്‍ മരത്തിന്റേയും
പൂക്കള്‍ തീര്‍ത്ത കുടക്കും
മന്ദമാരുതന്റെ ദ്രുത ചലനത്തിനും
കീഴെ നിങ്ങള്‍പിരിഞ്ഞുപോയാലും
മന്ദം മന്ദം......
സന്തോഷമാം ഭവങ്ങളിലേക്ക്
മടങ്ങവേണം നിങ്ങള്‍
മരണത്തിന് നിങ്ങളില്‍ നിന്നെന്നെ
വേര്‍പ്പെടുത്താന്‍ കഴിയാത്തത്
കണ്ടെത്തണം .
വിട്ടകലുകയീ സ്ഥലി
നിങ്ങളിവിടെ കണ്ട പൊരുള്‍
നശ്വരലോകത്തില്‍ നിന്നെത്ര
ദൂരെയാണു് കൂട്ടരേ....
വിട്ടകലുകയെന്നെ......
****************************
ആംഗലേയം ഇവിടെ വായിക്കാം
(Picture courtesy : Google)
ഞാനൊന്നുറങ്ങട്ടെ ,
പ്രേമ ലഹരിയിലാണെന്
ആത്മാവ്.
ഞാനൊന്നു വിശ്രമിക്കട്ടെ,
ദാനം കിട്ടിയ ദിനരാത്രങ്ങളിലാ-
ണെന്റെ ചേതന.
സാമ്പ്രാണിതിരി പുകക്കുക
കിടക്കക്ക്ചുറ്റും,മെഴുകുതിരികള്‍
കത്തിച്ചു വെച്ചാലും !
വിതറുക മുല്ലയുടേയും , റോസയുടേയും
ഇതളുകളാലെന്റെ ഗാത്രത്തിലുടനീളം
സുഗന്ധതൈലത്താല്‍
കോതിയൊതുക്കുകയെന്‍ തലമുടി
വാസനതൈലം തൂവുക
കാലടികളില്‍.
മൃത്യുവതിന്റെ കരങ്ങളിലെഴുതിയത്
എന്റെ തിരുനെറ്റിയില്‍ വായിച്ചാലും !
നിദ്രയുടെ വിശുദ്ധകരങ്ങളില്‍
ഞാനൊന്നു മയങ്ങട്ടെ
തുറന്ന മിഴികളാകമാനം
തളര്‍ന്നിരിക്കുന്നു
വെള്ളി തന്ത്രി കെട്ടിയ
പൊന്‍വീണമീട്ടി സാന്ത്വനമേ-
കീടേണമെന്റെ പ്രാണന്.
വരളുന്ന ഹൃദയത്തിന് ചുറ്റും
മൂടുപടം നെയ്യുക പൊന്‍വീണയാല്‍ !
പ്രത്യാശയുടെ ഉദയമെന്‍
കണ്ണുകളില്‍ ദര്‍ശിച്ച്
കഴിഞ്ഞ കാലത്തെ കുറിച്ച്
നിങ്ങള്‍ പാടുവിന്‍...
ഹൃദയവശിഷ്ടങ്ങള്ക്ക് മീതെ
നിലകൊള്ളുന്നൊരു മാന്ത്രികപൊരു-
ളൊരു മൃദു മഞ്ചം .
പ്രിയസ്നേഹിതരേ ,
കണ്ണീര് തുടക്കുവിന്‍
പൂക്കളെപോല്‍ തലകള്‍
ഉയര്‍ത്തുവിന്‍
ഉദയത്തെ വരവേല്ക്കുവാന്
ശിരോലങ്കാരമുയര്‍ത്തിപിടിച്ചാലും.
കാണുക പ്രകാശസ്തൂപമാം
മരണമെന്ന വധുവിനെ
അനന്തതക്കുമെന്റെ കിടക്കയ്ക്കു-
മിടയില്‍ നിലയുറപ്പിച്ചത് .
വെള്ള ചിറകടി മര്‍മ്മരത്താലെന്നെ-
യവള് മാടി വിളിക്കുന്നത്
ശ്വാസമടക്കി നിങ്ങള്‍ കേട്ടാലും !
വേര്‍പാടിനെ ക്ഷണിക്കാ-
നടുത്തു വന്നു കൊള്ളണം
പുഞ്ചിരിയുതിര്‍ക്കുന്ന അധരങ്ങനളാ-
ലെന്റെകണ്ണുകള്‍ സ്പര്‍ശിച്ചീടേണം.
കുട്ടികള്തന് മൃദു റോസാവിരലുകളാ-
ലെന്റെ കരംഗ്രഹിച്ചോട്ടെ.
വൃദ്ധര്‍തന്‍ ഞരമ്പെഴും കൈകളെന്റെ
തിരുനെറ്റിയില്‍ വെച്ചനുഗ്രഹിച്ചീടേണം .
കന്യകമാര്‍ ദൈവത്തിന്റെ നിഴല്‍
അരികില്‍ വന്നെന്
കണ്ണില്‍ ദര്‍ശിച്ചിടും നേരം
എന്റെ ശ്വാസത്തിനൊപ്പമൊഴുകി
നീങ്ങുടുമവന്റെ മാറ്റൊലി
കേള്‍ക്കുമാറാകേണം .
2.ആരോഹണം
ഒരു കുന്നിന്റെ കൊടുമുടി കടന്നു ഞാന്‍ ,
അതിര്‍വരമ്പുകളില്ലാത്ത സ്വാതന്ത്ര്യവും
നീലനക്ഷത്രഖചിതമായ ആകാശത്തില്‍
ഉയര്‍ന്നു പറക്കുകാണെന്‍ആത്മാവ് .
ദൂരെയാണു് കൂട്ടരെ ,
അതിവിദൂരതയിലാണു് ഞാന്‍ .
മേഘങ്ങള്‍ കുന്നുകളെയെന്‍
കണ്ണില്‍ നിന്നും മറച്ചു പിടിക്കുന്നു .
നിശബ്ധവാരിധിയാല്‍ താഴ്വരകളാ -
കമാനം നിറഞ്ഞു തുളുമ്പിയല്ലോ...
വീടുകളും ,വീഥികളും
വിസ്മൃതിയുടെ കരങ്ങള്‍
വിഴുങ്ങും നേരം
വെളുത്ത ശൂന്യതക്കപ്പുറം
വയലുകളും ,പുല്‍ക്കാടുകളും
മറഞ്ഞ് പോകുന്നു.
വസന്തമേഘങ്ങള്‍പോലെയും
മെഴുകുതിരിശോഭപോല്‍മഞ്ഞയായും ,
അസ്തമയസൂര്യന്റെചുവന്നവെളിച്ചം -
പോലെയും കാണുന്നത് .
നീരൊഴുക്കുകള്‍തന്‍ സങ്കീര്‍ത്തനങ്ങളും,
തിരമാലയുടെ ഗീതങ്ങളും
അലയടിക്കുന്നു .
ജനകൂട്ടത്തിന്റെ മാറ്റൊലി
നിശബ്ദതയിലേക്ക് ലയിച്ചു ചേര്‍ന്നു
അനശ്വരസംഗീതം
ശൂന്യതയെന്ന് ഞാന്‍ ശ്രവിക്കേ ,
സ്വരചേര്‍ച്ചയിലല്ലോ
പ്രാണന്റെമോഹങ്ങള്‍ .
3. അവശിഷ്ടങ്ങള്‍
മോചിപ്പിക്കുകയെന്നെ
ശ്വേത വസ്ത്രത്തിന്റെ മൂടുപടത്തില്‍ നിന്നും .
പുതപ്പിക്കുക റോസയുടെയും ,
ലില്ലിയുടേയും ഇതളുകളാല്‍ !
ദന്തനിര്‍മ്മിത ഖബറില്‍നിന്ന്
ശരീരമെടുത്താലും
ശയിക്കട്ടെയത് ഓറഞ്ചുതോടിനാല്‍
തീര്‍ത്ത തലയിണയില്‍ .
എന്നെയോര്‍ത്തു കരയരുതാരും ,
മെന്നാലോയൌവനോഷ്മള
ഗീതങ്ങളാലപിച്ചാലും !
കണ്ണീര്‍പൊഴിക്കരുതെന്നില്‍
എന്നാലോ ,വീഞ്ഞുയന്ത്രത്തേയും
കൊയ്ത്തിനേയുംപറ്റി പാടുക .
മരണവേദനയാല്‍
പശ്ചാത്തപിക്കരുത്
എന്നാലോ ,വരക്കുക
സന്തോഷ്മള ചിത്രങ്ങളെന്റെ
മുഖത്ത് നിങ്ങളുടെ വിരലുകളാല്‍ !
ദുആ-മന്ത്രോച്ചാരണങ്ങളാല്
കാറ്റിന്റെ പ്രശാന്തത ഭഞ്ജിക്കരുത് .
എന്നാലോ,യെന്നെ ഹ്ര്യദയത്തിലേറ്റി
നിത്യജീവന്റെ ഗീതങ്ങളാലപിക്കൂ...
വിലപിക്കരുത് കറുത്തവസ്ത്ര-
മണിഞ്ഞെന്നെയോര്‍ത്ത് .
എന്നാലോ ,വര്‍ണ്ണവേഷമണി-
ഞെന്നില്‍ഘോഷിച്ചാലും !
നിങ്ങളുടെ ഹ്ര്യദയങ്ങളില്‍
നെടുവീര്‍പ്പുകളരുതെന്റെ
വേര്‍പാട് ഓര്‍ത്ത്..
കണ്ണുകളടച്ച് നിങ്ങള്‍
നിത്യതയെന്റെ കണ്ണില്‍
ദര്‍ശിച്ചാലും
സൌഹ്ര്യദ ചുമലുകളെന്നെ
വഹിച്ചീടേണം
മന്ദം നടക്കവേണം
വന്യമായ കാട്ടിലേക്ക്....
ഇലക്കൂട്ടങ്ങള്‍ക്ക് മീതെ
വെച്ചാലുമെന്നെ .
മുല്ലയുടേയും ,ലില്ലിയുടേയും
വിത്തുകള്‍ കൂട്ടി കുഴച്ച
മൃദു മണ്‍തരികളാലെന്നെ മൂടണം .
അവയെന്നില്‍ വളര്‍ന്നു പന്തലിച്ചിടും കാലം
വന്നണയുന്ന വഴിയാത്രികരെന്റെ
ഹൃദയസുഗന്ധം ശ്വസിച്ചു കൊള്കട്ടെ
ഇളംകാറ്റില്‍ പോകും പായ്കപ്പല്‍
യാത്രികനത് ആശ്വാസവുമേകിടട്ടെ .
വിട്ടകലുകയെന്നെ , വിട്ടകലുക കൂട്ടരെ
നിശബ്ദകാലടികളാല്‍ !
വന്യമായ താഴ്വരയിലൂടെ
നിശബ്ദമായി സഞ്ചരിച്ചാലും !
ദൈവത്തിലേക്കെന്നെ
പറഞ്ഞയച്ച്
ബദാം മരത്തിന്റേയും ,ആപ്പിള്‍ മരത്തിന്റേയും
പൂക്കള്‍ തീര്‍ത്ത കുടക്കും
മന്ദമാരുതന്റെ ദ്രുത ചലനത്തിനും
കീഴെ നിങ്ങള്‍പിരിഞ്ഞുപോയാലും
മന്ദം മന്ദം......
സന്തോഷമാം ഭവങ്ങളിലേക്ക്
മടങ്ങവേണം നിങ്ങള്‍
മരണത്തിന് നിങ്ങളില്‍ നിന്നെന്നെ
വേര്‍പ്പെടുത്താന്‍ കഴിയാത്തത്
കണ്ടെത്തണം .
വിട്ടകലുകയീ സ്ഥലി
നിങ്ങളിവിടെ കണ്ട പൊരുള്‍
നശ്വരലോകത്തില്‍ നിന്നെത്ര
ദൂരെയാണു് കൂട്ടരേ....
വിട്ടകലുകയെന്നെ......
****************************
ആംഗലേയം ഇവിടെ വായിക്കാം
March 3, 2010
രണ്ട് രാജ്യങ്ങള്‍ ലിഫ്റ്റില്‍ കണ്ടു മുട്ടിയപ്പോള്‍
രണ്ട് രാജ്യങ്ങളൊരിക്കല്‍
കണ്ടുമുട്ടുന്നാ-
പഴയ പൊടി പിടിച്ച
ലിഫ്റ്റില്‍ .
പരിചിതപ്പെടലിന്റെയാമുഖ-
മെന്നോണം
ചോദ്യം വാതില്‍ തുറന്നു
വന്നൊന്നാമനില്‍ നിന്നും :
'പേരെന്താണ്...? '
രണ്ടാമന്
ചിരിയില്‍
വാല്സല്യത്തിന് വറ്റ് കുഴച്ച്
പറഞ്ഞു പോല്‍ തന്റെ പേര്.
ഒന്നാമന്റെ മുഖത്തപ്പോള്‍
വിദ്വേഷത്തിന്റെയൊരു
കാര്‍മേഘമെങ്ങോ
നിന്നെത്തി നിന്നു.
വീണ്ടും ചോദ്യം :
'മുറിച്ചിട്ടുണ്ടോ...? '
രണ്ടാമന്റെ മുഖത്ത്
നിലാവുണ്ടിപ്പോള്‍ .
അയാള്‍ പോക്കറ്റില്‍ നിന്നും
പേരെടുത്ത് നല്കി
പറഞ്ഞു :
''ഇതാ മുറിച്ചേല്‍പ്പിക്ക
തിരികേ വേഗം ''
അപ്പോള്‍ ലിഫ്റ്റിലെ
ബള്‍ബിലെ
ഫിലമെന്റ് നാഡി
പൊട്ടി പോയി.
ഇപ്പോള്‍ ഇരുട്ടാണ്
ലിഫ്റ്റിനകം .
ഒന്നാമന് ഇരുട്ടിനെ
കെട്ടി പുണര്‍ന്നു നിന്നു.
രണ്ടാമനോടി പുറത്തേക്ക്
പുറത്ത് നല്ല വെളിച്ചം ,
കാറ്റ് , കലപില ശബ്ദങ്ങള്‍ ..
ഈന്തപന വീഥിക്കരുകില്‍
നട്ടു പിടിപ്പിച്ച
നിരവധി ചെടികള്‍ ,
നിരവധി പൂക്കള്‍
അവനോരോന്നും
മണത്തു നോക്കി
അതേ !യെല്ലാത്തിനും
അതിന്റേതായ നല്ല മണം .
അവന് തിരിച്ചു നടന്നു
ലിഫ്റ്റ് ലക്ഷ്യമാക്കി
അപ്പോളവിടെ
ലിഫ്റ്റിനു പകരം
ഇരുട്ട് കട്ട പിടിച്ച
ചെങ്കല്ല്.
കണ്ടുമുട്ടുന്നാ-
പഴയ പൊടി പിടിച്ച
ലിഫ്റ്റില്‍ .
പരിചിതപ്പെടലിന്റെയാമുഖ-
മെന്നോണം
ചോദ്യം വാതില്‍ തുറന്നു
വന്നൊന്നാമനില്‍ നിന്നും :
'പേരെന്താണ്...? '
രണ്ടാമന്
ചിരിയില്‍
വാല്സല്യത്തിന് വറ്റ് കുഴച്ച്
പറഞ്ഞു പോല്‍ തന്റെ പേര്.
ഒന്നാമന്റെ മുഖത്തപ്പോള്‍
വിദ്വേഷത്തിന്റെയൊരു
കാര്‍മേഘമെങ്ങോ
നിന്നെത്തി നിന്നു.
വീണ്ടും ചോദ്യം :
'മുറിച്ചിട്ടുണ്ടോ...? '
രണ്ടാമന്റെ മുഖത്ത്
നിലാവുണ്ടിപ്പോള്‍ .
അയാള്‍ പോക്കറ്റില്‍ നിന്നും
പേരെടുത്ത് നല്കി
പറഞ്ഞു :
''ഇതാ മുറിച്ചേല്‍പ്പിക്ക
തിരികേ വേഗം ''
അപ്പോള്‍ ലിഫ്റ്റിലെ
ബള്‍ബിലെ
ഫിലമെന്റ് നാഡി
പൊട്ടി പോയി.
ഇപ്പോള്‍ ഇരുട്ടാണ്
ലിഫ്റ്റിനകം .
ഒന്നാമന് ഇരുട്ടിനെ
കെട്ടി പുണര്‍ന്നു നിന്നു.
രണ്ടാമനോടി പുറത്തേക്ക്
പുറത്ത് നല്ല വെളിച്ചം ,
കാറ്റ് , കലപില ശബ്ദങ്ങള്‍ ..
ഈന്തപന വീഥിക്കരുകില്‍
നട്ടു പിടിപ്പിച്ച
നിരവധി ചെടികള്‍ ,
നിരവധി പൂക്കള്‍
അവനോരോന്നും
മണത്തു നോക്കി
അതേ !യെല്ലാത്തിനും
അതിന്റേതായ നല്ല മണം .
അവന് തിരിച്ചു നടന്നു
ലിഫ്റ്റ് ലക്ഷ്യമാക്കി
അപ്പോളവിടെ
ലിഫ്റ്റിനു പകരം
ഇരുട്ട് കട്ട പിടിച്ച
ചെങ്കല്ല്.
January 16, 2010
January 12, 2010
ദൂരം
'നന്ദി' -എന്നത്
ദ്വയാക്ഷരം .
'നെറികേട് '-അതിന്റെ -
യിരട്ടിപ്പും .
ഉപചാര പദത്തില്‍
നിന്നും
മോദം പൊഴിഞ്ഞടര്‍ന്ന്
നെറികേടിലെത്താ-
നെത്ര ദൂരമെന്നറിയാതെ ,
ഞാനീ കവിത
ചുവട്ടില്‍ ഇരുന്നോട്ടേ..
മറ്റൊരു ബുദ്ധനാവാന്‍....!
ദ്വയാക്ഷരം .
'നെറികേട് '-അതിന്റെ -
യിരട്ടിപ്പും .
ഉപചാര പദത്തില്‍
നിന്നും
മോദം പൊഴിഞ്ഞടര്‍ന്ന്
നെറികേടിലെത്താ-
നെത്ര ദൂരമെന്നറിയാതെ ,
ഞാനീ കവിത
ചുവട്ടില്‍ ഇരുന്നോട്ടേ..
മറ്റൊരു ബുദ്ധനാവാന്‍....!
Subscribe to:
Posts (Atom)
-
ഖലീല്‍ ജിബ്രാന് (Picture courtesy : Google) ഞാനൊന്നുറങ്ങട്ടെ , പ്രേമ ലഹരിയിലാണെന് ആത്മാവ്. ഞാനൊന്നു വിശ്രമിക്കട്ടെ, ദാനം ...